Friday, November 8, 2024

 



Our journey unfolds beyond nature’s hues,

Not just colors or creations we choose,

But seeking joy in hearts that beat,
In love’s embrace, where souls meet.

We began as travelers, thoughts to share,
Laughing, singing without a care,
Pausing often to gaze and feel,
The sky, the birds, the world so real.

Along the way, friends joined our quest—
Stronger than rock, yet soft as rest.
Their strength and grace have seen us through,
Helping our mission bloom and renew.

Now we hear the soul's soft beat,
Happiness flowing in tears so sweet.
May this mission carry on, steady and true,
A sapling now, to shade many too.

Wednesday, July 6, 2022

നുണകളിലെ നൈര്മല്യങ്ങൾ

ഞാൻ അമേരിക്കയിൽ വന്നപ്പോൾ ഒരു സുഹൃത്തു എന്നോട് പറഞ്ഞ രണ്ടു അനുഭവങ്ങളാണ് , ഈ എഴുത്തിന്റെ ആധാരം .. നിത്യ ജീവിതത്തിലെ  പല സന്ദര്ഭങ്ങളിലും നാം പറയുന്ന ചില നുണകൾ മറ്റെന്തിങ്കിലും നല്ല കാര്യങ്ങളുടെ പൂർണമായ പരിമാസമാപ്തിയിലാണ്  എത്തുക. 


ആദ്യത്തേത് ഒരു ബാൽക്കൻ അനുഭവ കഥയാണ്. ബോസ്‌നിയൻ ഉന്മൂലത്തിനായി കച്ച കെട്ടി ഇറങ്ങിയ സ്ലാവ് സൈനികർ ..അവർ ഓരോ ബോസ്നിയക്കാരെനെയും ഉന്മൂലത്തിനായി തിരയുകയാണ്. അപ്പോഴാണ് സൈനിക മേധാവി അറിയുന്നത് കുറച്ച പേര് സ്ലോവാകുകൾ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഉണ്ടെന്നു. തനിച്ചു താമസിക്കുന്ന ഒരു വൃദ്ധയുടെ വീട്ടിലേക്കു സൈനികർ എത്തി ..എല്ലാ മുക്കും മൂലയും അവർ അരിച്ചു പെറുക്കി. ആരെയും കണ്ടെത്തിയില്ല .ഇവിടെ ഒരു ബോസ്നിയകര്ന്നുമില്ലെന്നു ആ 'അമ്മ അവരോടു പറഞ്ഞു. സൈന്യം അവർക്കു താകീത് നൽകി തിരിച്ചു പോയി.  അവർ സ്ലോവാക് സ്നേഹത്തിന്റെ കടക്കു കത്തി വെച്ച് രണ്ടു പേരുടെ ജീവന് വേണ്ടി നുണ പറഞ്ഞു. അമ്മുമ്മ പ്രാണ രക്ഷാര്ഥം ഓടി വന്ന രണ്ടു യുവാക്കളെ  അവരുടെ അടുക്കളയുടെ പുറകിൽ വിറകുകൾ കൂടിയിരിക്കുന്ന ചെറിയ ഇടത്തിൽ സമർത്ഥമായി ഒളിപ്പിച്ചുണ്ടായിരുന്നു.. രണ്ടു മനുഷ്യ ജീവന്റെ രക്ഷക്കായി അവർ നന്മയുടെ കെടാവിളക്കായി കള്ളം പറഞ്ഞു. ആ നുണ , അതും അവരുടെ സ്വന്തം സർവ സൈനികരോട് ..അവർ സ്ലോവാക് പാരമ്പര്യത്തെയും , യഹോവയും മുൻ നിർത്തി ആ കള്ളം പറഞ്ഞു രണ്ടു മനുഷ്യ ജന്മങ്ങളെ ആരും കൊലയിൽ നിന്നും രക്ഷിച്ചു. അവർ സത്യം പറഞ്ഞാലുള്ള ഭവിഷ്യത്തും നുണ പറഞ്ഞാലുള്ള ഗുണവും മുന്നിൽ കണ്ടു ആത്മ സങ്കര്ഷത്തിന്റെ നടുവിൽ നിന്നും പ്രകൃതിയുടെ ആത്മ വിശുദ്ധിയെലേക്കു അവർ കടന്നു പോയി. പിനീട് വർഷങ്ങൾക്ക് ശേഷം ഈ ചെറുപ്പക്കാർ തങ്ങളുടെ അനുഭവം പുറം ലോകത്തെ അറിയിക്കുന്നത്. 


അടുത്ത് കഥ എല്ലാവരും പല രൂപത്തിലും കേട്ട കഥയായിരിക്കും. നടന്നതെവിടെയാണെന്നോ കേട്ട് കഥയാണെന്നോ അറിയില്ല. എന്നാലും അതിൽ ഒരാളുടെ കളവു മറ്റൊരാളോടുള്ള അനുകമ്പയുടെ ലോകത്തേക്ക് കൊണ്ട് പോകുന്നു.. 

ദീർഘ ദൂര ബസ്  ആണ്  .. നിറയെ ആളുകൾ ..ഒരു വയോധികൻ ബസിൽ കയറുന്നു ..റിസർവേഷൻ ഇല്ലാത്തതു കൊണ്ട് സീറ്റ് ഇല്ല. നിൽക്കാൻ തീരുമാനിച്ചു. കണ്ടക്ടർ വന്നിട്ട് സീറ്റ്  കിട്ടുമോ എന്ന് ചോദിക്കാം എന്ന് മനസ്സിൽ കരുതി.  വൃദ്ധനെ മുന്നിൽ കണ്ട ചെറുപ്പക്കാരിയായ യുവതി തന്റെ സീറ്റിൽ ഇരിക്കാൻ അദ്ദേഹത്ത ക്ഷണിച്ചു. താൻ ടിക്കറ്റ് സീറ്റ് റിസർവേഷൻ ഇല്ലാതെ കയറിയതാണ് അത് കൊണ്ട് തത്കാലം ആള് വരുന്ന വരുന്ന വരെ ഇരിക്കാൻ പറഞ്ഞു. മനസില്ല മനസോടെ അദ്ദേഹം ആ സീറ്റിൽ ഇരുന്നു.  അവർ തമ്മിൽ കുശലാന്വേഷണങ്ങൾ നടന്നു. രണ്ടു പേരും അവസാന പോയിന്റ് വരെ ഉണ്ട്.. യാത്ര ഏതാണ്ട് 6 മണിക്കൂറോളമുണ്ട്. ഇരുട്ടായി ..കണ്ടക്ടർ വന്നു ടിക്കറ്റ് നോക്കി ചെക്ക് ചെയ്തപ്പോൾ റിസർവേഷൻ ഉള്ള സീറ്റിൽ വൃദ്ധൻ ഇരിക്കുന്നു പക്ഷെ അദ്ദേഹത്തിന് റിസർവേഷൻ ഇല്ല , ലേഡിയുടെ ടിക്കറ്റിൽ റിസെർവഷനുണ്ട്..പക്ഷെ അവർ കണ്ടക്ടറോട്‌ ഒരു നോട്ടത്തിലൂടെ താൻ  നുണ പറഞ്ഞാണ് വൃദ്ധനെ അവിടെ ഇരുത്തിയിരുക്കുന്നതെന്നു പറഞ്ഞു. ബസ് അവസാന സ്റ്റോപ്പിലെത്തി അവർ രണ്ടു പേരും ഇറങ്ങി ..അപ്പോഴാണ് കണ്ടക്ടർ ശ്രദ്ധിച്ചത്. ആ സ്ത്രീ നടക്കാൻ കഴിയാതെ ഊന്നുവടിയുടെ  സഹായത്തിലാണ് ഇറങ്ങിയതും.. തന്റെ വിഷമം അറിയിക്കാതെ ഒരു നുണയിലൂടെ ആ സാധു മനുഷ്യനെ അവർ സഹായിച്ചു.. 


അമ്മമാർ പലപ്പോഴും ഇത്തരം കള്ളങ്ങൾ പറയാറുണ്ട് .. ഇഷ്ടമുള്ള ഭക്ഷണം മക്കൾക്കു കൊടുക്കും , എന്നിട്ടു അവർ കഴിച്ചു എന്ന് കള്ളം പറയും. അറിഞ്ഞോ അറിയാതെയോ പല സന്ദര്ഭങ്ങളിലും ഇത്തരം മനോഹരമായ നുണകളുടെ നൈർമല്യം അനുഭവിച്ചവരാണ് നമ്മിൽ പലരും..


Saturday, May 2, 2020

കോവിഡ് കാലത്തെ സുപ്രധാന പ്രയോഗങ്ങൾ ....


അപ്രിയങ്ങളൊക്കെ പ്രിയങ്ങളാക്കി
സുപ്രധാനമായ പല പ്രയോഗങ്ങളും
ക്ഷിപ്രകോപിയായ മനുഷ്യനെ മാറ്റാൻ
സുപ്രിയനായി വന്നു പരമാണു..

പ്രകൃതിയെ പരിഭ്രാന്തപ്പെടുത്തി..
പ്രായം നോക്കാതെ ഈ പരമാണു.
പ്രതിരോധങ്ങളെല്ലാം പാരിൽ പറത്തി
പ്രവചനാതീതമായാവാൻ അഴിഞ്ഞാടി..

പ്രതിരോധങ്ങളെല്ലാം പിഴുതെറിഞ്
പ്രാണനെടുത്തീ പരമാണു.
പ്രയോജനമെന്നു കരുതും മരുന്നുകളൊക്കെ
പ്രവർത്തനരഹിതമാക്കി അവൻ പടവെട്ടി..

പ്രത്യാശകൾക്കു വിഘ്നം സൃഷ്ടിച്ചു
പ്രാരാബ്ദങ്ങളേറെ തന്നു ഈ പരമാണു.
പ്രശ്നങ്ങളേറെ വന്നു ഭവിച്ചു
പ്രമാണങ്ങളെല്ലാം കാറ്റിൽ  പറത്തി ..

പ്രവാസികളെ പരിഹാസിതനാക്കി
പ്രച്ഛന്നനായി ഈ പരമാണു.
പ്രവശ്യകൾക്കെല്ലാം അതീതമായി.
പ്രശ്നക്കാരനാമീ  ദുരന്തകാരി..


പ്രധാനമന്ത്രിമാർ അവലോകനം നടത്തി
പ്രേരിതരാക്കി സ്വജനങ്ങളെ
പ്രതിരോധവും സാമൂഹിക അകലവും
പ്രതീക്ഷയും മുന്നിൽ കണ്ടവർ..

പ്രൗഢിയോടെ സകല പ്രതിഭങ്ങളും
പ്രവർത്തന നിരതരായി പൊതുപ്രവർത്തകർ..
പ്രയത്നനിക്കുന്നു ആഹോരാർഥം
പ്രകമ്പനമേൽപിച്ചു പകർച്ചവ്യാധിക്കുമേൽ

പ്രഗത്ഭരായ ആരോഗ്യപ്രവർത്തകരും.
പ്രശംസകൾക്കതീതമായ സേവകരായി
പ്രതീകാത്മക   മാലാഖകളായവർ
പ്രിയപെട്ടവരിൽ പ്രിയപ്പെട്ടവനായി

പ്രഭാതം മുതൽ സായംസന്ധ്യവരെ
പ്രാർത്ഥനയോടെ മനുഷ്യകുലമത്രയും
പ്രണമിച്ചു പോയി ജീവിതസൗഭാഗ്യങ്ങളെ..
പ്രകീർത്തനം സർവ്വേശ്വരനുമാത്രം

പ്രബുദ്ധരാകണം നമ്മൾ
പ്രവചനാതീതകമാകണം നാൾ വഴികൾ
പ്രതിഫലമിച്ഛിക്കാത്ത കർമ്മങ്ങളുമായി
പ്രകീർത്തിക്കപ്പെടണം പ്രകൃതിയെ .

പ്രണയിക്കാംനമുക്ക് പ്രകൃതിയെ
പ്രയത്നിക്കാം പുതിയ ലോകക്രമത്തിനായി
പ്രായശ്ചിത്തം ചെയ്തു മാനവൻ
പ്രവർത്തിക്കാം പുതുതലമുറക്കായി .

Monday, April 27, 2020

ആകാശം ചിരിക്കുകയാണ് ...ഭൂമിയോ...


ലോകം അതിന്റെ കണക്കുകൂട്ടലുകളൊന്നും തെറ്റിച്ചില്ല .. ഇത്തവണ വില്ലാനൊരു പരമാണു. പേര് കൊറോണ ..
ഇന്ന് ലോകം മുഴുവൻ നിശ്ചലമാക്കി അവൻ എല്ലാ മനുഷ്യരെയും കൂട്ടിലടച്ചും , പേടിപ്പിച്ചും അകറ്റിനിർത്തിയും മനുഷ്യമനനസിനെ അവൻ കുറച്ചേ വരിഞ്ഞുകെട്ടി. ആദ്യം തമാശയായി കരുതിയ പലരും പിന്നെ അങ്ങോട്ട് വിശ്വസിക്കാൻ തുടങ്ങി. ഇവൻ ആള് ചില്ലറക്കാരനല്ലല്ലോ എന്ന്. അതിർത്തികളിൽ കടന്നു അതിർത്തികളിലേക്കു , കാടോ കടലോ വ്യത്യാസമില്ലാതെ അവന്റെ സഞ്ചാരപഥം വികസിപ്പിച്ചു കൊണ്ടേയിരുന്നു. രാജ്യങ്ങളും , പ്രവശ്യകളും  എല്ലാം അവന്റെ ശക്തിക്കു മുന്നിൽ നിയത്രണരേഖകളില്ലാതെ പകച്ചു നിന്നു

മനുഷ്യൻ മരണത്തിനു കീഴടങ്ങുന്നതു ദൈനം ദിനം കൂടി .. ഭൂമിയുടെ പല കോണുകളിലും കണ്ണുനീർ ഇറ്റിറ്റു വീണു . വേദനയുടെ പ്രകമ്പനം ലോകസാമ്രാജ്യത്തിന്റെ തലപ്പത്തും എത്തി.. ഓരോ ദിവസവും ഒളിമ്പിക്സിൽ മെഡൽ എണ്ണം കൂടുന്ന രാജ്യങ്ങൾ പോലെ മത്സരിച്ചു തുടങ്ങി. മരണ കണക്കെടുക്കാനും  , രോഗികളുടെ എണ്ണം തിട്ടപ്പെടുന്നത് കാണാനും എല്ലാരും ആകാംഷയോടെ കാത്തിരുന്നു..

ആരോഗ്യപ്രവർത്തകർ പതിവിനു വിപരീതമായി മുന്നണി പോരാളി കളായി. രാജ്യം കാക്കുന്ന പട്ടാളക്കാരെക്കാളും ധീരരായി അവർ പൊരുതി.. അവരുടെ അർപ്പണബോധവും , മനോ ധൈര്യവും , ക്ഷമയും ,പലരുടെയും ജീവൻ കാത്തു.


വീട്ടുതതടങ്കലിലായ മനുഷ്യൻ വീടിന്റെ ചുമരുകൾക്കുള്ളിൽ പുതിയലോകം തീർത്തു. എല്ലാത്തിനും ഒരു നിഷ്ഠ വന്ന പോലെ .. പുറത്തിറങ്ങണമെന്നുണ്ട് പക്ഷെ മനസ്സും ശരീരവും അവനെ വീട്ടിൽ തളച്ചിടാൻ പ്രാപ്തരാക്കി. അമ്പലവും , പള്ളിയുമെല്ലാം വീട്ടിലൊതുങ്ങി. സ്കൂളില്ലാത്തതു കൊണ്ട് കുട്ടികൾ പുതിയ പഠന രീതികളും കളികളും തുടങ്ങി .ചിലർ അറ്റുപോയ ബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാൻ സമയം കണ്ടെത്തി. ഈ സമയത്തു ആകാശം മണ്മറഞ്ഞവരുടെ ആത്മാക്കളെ കൂട്ടം കൂട്ടമായി സ്വീകരിച്ചു കൊണ്ടിരുന്നു. അന്തരീക്ഷത്തിലേക്ക് മനുഷ്യൻ പലവിധേന കടത്തിവിട്ടിരുന്ന വിഷവായുവിനു ആശ്വാസമായി. .. ആകാശം കൂടിതൽ തെളിഞ്ഞു..  ആദ്യദിനങ്ങളിൽ വിറങ്ങലിച്ച ഭൂമി മെല്ലെ ചിരിക്കാൻ തുടങ്ങി. അവളുടെ പഴയ സൗകുമാര്യതയിലേക്ക് നിറങ്ങൾ കൂടാൻ തുടങ്ങി. മനുഷ്യൻ കുറച്ചെങ്കിലും അവനെ കുറച്ചു ഓർക്കാൻ തുടങ്ങി. ഭൂമിയിലെ അനധികൃത വ്യവഹാരങ്ങളെല്ലാം ഒരു പരിധി വരെ കുറഞ്ഞു. മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ ഒരു പരമാണുവിനു വേണ്ടിവന്നു. ഈ രോഗത്തിൽ നിന്നും മുക്തിനേടുന്ന വരെ ആകാശവും ഭൂമിയും പുഞ്ചിരിക്കുകയാണ് ..മനുഷ്യനെ കുറച്ചു തിരിച്ചറിവുകൾ നൽകികൊണ്ട്.

ഗൃഹാതുരത്തിന്റെ നോവും പേറി വെറുതെ എന്തെങ്കിലും പറയാതെ മനുഷ്യൻ എന്തൊക്കെയോ ചെയ്തു തുടങ്ങിയത് പോലെ. ജോലിയും, സമ്പത്തും, ആരോഗ്യവും, ഉറ്റവരും പോയവരുണ്ടാകും , അവരുടെ ക്ഷമയും ,ത്യാഗവും , ലോകത്തിനു പുതിയ നാളുകൾ സമ്മാനിച്ചുകൊണ്ട് ഒരടുത്ത നൂറുവര്ഷമെങ്കിലും ആകാശത്തിനു ഭൂമിക്കുംസന്തോഷിക്കാമായിരിക്കും.

ശുഭപ്രതീക്ഷയോടെ ...

Saturday, January 2, 2010

Thoughts of Medina…

Oh! Morning breeze, take our salaam to him…
He taught us to be truthful and, firm even at hard time.

Oh! Morning breeze, take ours salaam to him…
He taught us to be respectful and, respect our parents and elders.

Oh! Morning breeze, take our salaam to him…
He taught us to be careful and, Kind to humanity and nature.

Oh! Morning breeze, take our salaam to him..
He taught us to be knowledgeable and, knowledge to recognize good and bad.

Oh! Morning breeze, take our salaam to him..
He taught us to be faithful and, faith to hold peace and justice.

Oh! Morning breeze take our salaam to him.
He taught us to be merciful and, Mercy to the poor and the needy.

Oh! Morning breeze, bring back the fragrance of Medina,
Let our heart and mind shine with his guidance.

Tuesday, February 10, 2009

പേന !

ഓര്‍മകളില്‍ ചിലത് മായാതെ നില്കുന്നു. അതിലോന്ന്നാണ് പേനകളെ കുറിച്ചുള്ള ഓര്‍മ്മകള്‍. ഇന്ന് ഞാന്‍ വളരെ അപൂര്‍വമായി മാത്രമാണ് പേന ഉപയോഗിക്കാറ്. യദ്രിശീകമായി പേനകളെ കുറിച്ച് കണ്ട ഒരു പരിപാടി ഗ്രിഹാതുരതം ഉണര്‍ത്തുന്ന ഒന്നായിരുന്നു. എന്റെ മനസ്സ് വര്‍ഷങ്ങള്‍ പിന്നോട്ട പോയി .
ആദ്യമായി കിട്ടിയ മഷി പേന!! എത്ര ഭ്ദ്രമായിട്ടയിരുന്നു ഞാനന്ന് സുക്ഷിച്ചത്. നാലാം ക്ലാസ്സില്‍ വച്ച് കിട്ടിയ ആ പേന എത്രയോ വര്‍ഷങ്ങള്‍ ഉപയോഗിച്ചു. ഒന്‍പതാം ക്ലാസ് വരെയാണെന്നാണ് എന്റെ ഓര്‍മ.. കറുത്ത നിറത്തിലുള്ള , വലിയ നിബുള്ള ആ പേന വച്ച് എത്രയോ ക്ലാസ്സ്‌ നോടുകളും, പരീക്ഷകുളും എഴുതി. അതില്‍ മഷി നിറക്കുമ്പോള്‍ , അല്ലെങ്കില്‍ പോക്കറ്റില്‍ വെകുമ്പോള്‍ എല്ലാം തോന്നിയിരുന്ന അഭിമാനം എത്ര വലുതായിരുന്നു. അന്നൊക്കെ ഒരു പേന കൂടി കിട്ടാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ ആഗ്രഹം സാധിച്ചിരുന്നില്ല. കണ്ണിലെ കൃഷ്ണമണിയെ പോലെയാരിന്നു അന്ന് പേന. കൂട്ടുകാരുമായി വഴക്കിടുംബോളും, അധ്യാപകരുടെ അരികില്‍ നിന്ന് അടി കിട്ടുമ്പോഴും, ചില സഹപാഠികള്‍ പേന ദുരുപയോഗം ചെയ്തതും ഒരു കൊച്ചു കുസ്രതി ആയി മനസ്സില്‍ പച്ച പിടിച്ചു നില്കുന്നു. മലയാളം സാറിന്റെ പുറത്തു റഫീക്ക്‌ കുടഞ്ഞ മഷിയുടെ കറ ഇനി ഹൃദയത്തില്‍ നിന്നും എങ്ങിനെ മായ്കും..

പത്താം ക്ലാസിലേകു കടന്നപ്പോള്‍ മാമ സമ്മാനമായി തന്ന ഹീറോ പേന എങ്ങോ പോയി മറയും വരെ എന്റെ സന്തത സഹചാരിയായിരുന്നു. മഷി പുരണ്ട ചൂണ്ടു വിരലും, തള്ള വിരലും, ഷര്‍ട്ടിന്റെ പോക്കെറ്റും എത്ര മധുരമായ ഓര്‍മ്മകള്‍. പ്രീ-ഡിഗ്രി പഠികുമ്പോള്‍ കിട്ടിയ പാര്‍ക്കര്‍ പേനയും ഓര്‍മകളിലെ അപൂര്‍വമായ ചെപ്പുകള്‍ മാത്രം. അത് ഉപയോഗിക്കാതെ കാത്തു സൂക്ഷിച്ചതും, അത് നഷ്ടപെട്ടപ്പോള്‍ അനുഭവിച്ച മാനസീക വ്യഥയും എത്ര വലുതായിരുന്നു.

ഇന്ന് എത്ര പേനകളാണ് വീട്ടില്‍ , എതാണ് എന്റെ പേന, കുട്ടികളുടെ പേന എന്ന് ഒരു തിട്ടവുമില്ല, എന്നാല്‍ ആവശ്യത്തിന് എഴുതിനെടുതാല്‍ ഒന്നും തെളിയുകയ്മില്ല. കുട്ടികള്‍ എഴുതണമെന്നു തോന്നുമ്പോള്‍ ഇഷ്ടമുള്ള പേന അവര്‍കായി വീട് മുഴുവനും ഉണ്ട്.

നമ്മളുടെ ബാല്യത്തില്‍ കണ്ണിലെ കൃഷ്ണ മണിയെ പോലെ പേനയെ കണ്ടത് പോലെ അവര്‍ കാണുന്നുണ്ടോ ? ഈ ഐ-പോട് യുഗത്തില്‍... പല തരത്തിലുള്ള പേനകള്‍ ഫാന്‍സി സ്റ്റോറില്‍ ഇരികുമ്പോള്‍ കൊതിയാകുമായിരുന്നു. പല നിറത്തിലുള്ള പേന .. ഒരു പേനയില്‍ തന്നെ പല നിറങ്ങളുള്ള രീഫില്ലുകള്‍. ..

ഓര്‍കുമ്പോള്‍ എത്ര വലിയൊരു സ്വത്തായിരുന്നു അന്ന് പേന. എത്രയോ കത്തുകള്‍, ആശംസ കാര്‍ഡുകള്‍. ഇന്നെല്ലാം കമ്പ്യൂട്ടര്‍ കീബോര്ടിലെക് വഴി മാറിയപ്പോള്‍ പേന പിടികുമ്പോള്‍ കൈ വിരലുകള്‍കു നൊമ്പരമാണ്. മനോഹരമായ കയ്യഷരം ഇന്ന് വഴി മാറി പോയി..

അക്ഷരത്തിനു ജീവന്‍ നല്‍കിയ നിന്റെ
മധുരിമാക്കിന്നു ഓര്‍മയുടെ തടവറ...
നിന്നെ തലോടിയ വിരല്‍തുമ്പ്കള്‍ക്ക് ,
വിരഹത മാത്രമായി കൂട്ട്.
നീ എഴുതി കൂട്ടിയ അക്ഷരങ്ങളും..
നീ തന്ന ചേതനയും..
ഇന്നെന്റെ ഓര്‍മകളെ തളരിതമാക്കി.
പക്ഷെ ...
നിന്നെ ഞാന്‍ മറന്നു..
നീ ഇന്നെനിക്കൊരു ...
ആത്മാര്‍ത്ഥ സുഹ്ര്തല്ലല്ലോ..
ഗ്രിഹാതുരതത്തോടെ ഞാന്‍ നിന്നെ ഓര്‍കുന്നു..
തിരിച്ചു വരൂ ...
എന്റെ വിരല്‍ തുംബുകളിലേക്ക്..
അക്ഷരമാലകള്‍ തീര്‍ക്കാന്‍..
അനുഭവങ്ങലെഴുതാന്‍..
എന്റെ കുഞ്ഞുകള്ക് സ്വപ്നങ്ങള്‍ നെയ്യാന്‍..
തിരിച്ചു വരൂ ..
എന്റെ കരങ്ങളിലെകു...

.....

Thursday, January 1, 2009

ചിറകു വിരിക്കാന്‍ വിതുമ്പുന്ന പറവകള്‍.

യുദ്ധക്കളത്തിലെ ചോരക്കണങ്ങളും ....
മാതൃത്വമറ്റ പിഞ്ചുകിടാങ്ങളും...
അവരുടെ

പൊട്ടിതകര്‍ന്ന വാരിയെല്ലുകളും...
കണ്ടില്ലെന്നു നടിക്കുന്ന ജനഗതി,
കാണുന്നുവോ ജഗദീശ്വരാ നീ...


യുദ്ധക്കൊപ്പുകളുടെ ചരക്കു കപ്പലുകള്‍ ...
മുക്കികളയുന്നു പ്രതീക്ഷകളൊക്കെയും...
മന്നന്റെ
ജനാധിപത്യത്തിന്‍് വീമ്പോലികളും...
കണ്ടില്ലെന്നു നടിക്കുന്നുവീ ദുസ്ഥിതി ,
പൊറുക്കുന്നുവോ ജഗദീശ്വരാ നീ...


യുവ ജനതയെ ചതിക്കുഴിയിലാഴ്ത്തി...
മുന്നേറുന്നു മതതീവ്രവാദവും...
അതിന്റെ
പ്രജ്ഞയറ്റ നീതിശാസ്ത്രവും..
കണ്ടില്ലെന്നു നടിക്കുന്ന മനസ്ഥിതി
,
തള്ളിക്കളയുന്നുവോ ജഗദീശ്വരാ നീ...

യവ്വനം പാഴായ ദുഃഖത്തില്‍ ...
മാതൃഭൂമിയെ ചതിക്കുന്ന ...
അവന്റെ
കപട ധീര ദേശാഭിമാനവും ...
കാല്പനികമാക്കും വ്യവസ്തിഥി ,
തള്ളിക്കളയുന്നുവോ ജഗദീശ്വരാ നീ...

യവനികക്കുള്ളില്‍ പോയി മറഞ്ഞ ...
മഹാത്മാക്കളെ കൊഞ്ഞനം കാട്ടി ...
നമ്മള്‍
ആത്മീയതയെ വില്പന ചരക്കാക്കി ...
കള്ളപണമുണ്ടാക്കുമീ പരിസ്ഥിതി ,
പരിരക്ഷിച്ചിടല്ലേ ജഗദീശ്വരാ നീ...

യന്ത്രവല്‍കൃത ജീവിതരീതിയില്‍ ...
മാതാപിതാക്കളെ അവഗണിക്കും ...
തലമുറ
പരിഷ്ക്കാരത്തിന്‍ പരിഷകളായി ...
കൂട്ടം തെറ്റുമീ
നിജസ്‌ഥിതി ,
മനസിലാക്കണേ ജഗദീശ്വരാ നീ...

യാത്രകളേറെയും നടത്തുന്ന മാനവന്‍ ...
മോഹചിറകുള്ള ദുരാഗ്രഹവും ...
പേറി
അന്ധനും ബധിരനും ആകുന്ന കാലത്ത് ...
ലാളിത്യമുള്ള പ്രവാചക
പ്രതിവിധി ,
കാട്ടി അനുഗ്രഹിക്കേണമേ ജഗദീശ്വരാ നീ...


യാമങ്ങളില്‍ കൂടണയുന്ന പക്ഷികള്‍ ...
മന്ത്രിക്കുന്ന ആപ്തഗീതങ്ങളും ...
അതിന്റെ
ചിറകു വിരിച്ചു പറക്കാനുള്ള മോഹവും ...

ചവുട്ടി അരക്കുമീ ദുര്‍ഗധി ,
നേര്‍വഴിയില്‍ ആക്കുമോ ജഗദീശ്വരാ നീ...


ശുഭം. ...