Monday, April 27, 2020

ആകാശം ചിരിക്കുകയാണ് ...ഭൂമിയോ...


ലോകം അതിന്റെ കണക്കുകൂട്ടലുകളൊന്നും തെറ്റിച്ചില്ല .. ഇത്തവണ വില്ലാനൊരു പരമാണു. പേര് കൊറോണ ..
ഇന്ന് ലോകം മുഴുവൻ നിശ്ചലമാക്കി അവൻ എല്ലാ മനുഷ്യരെയും കൂട്ടിലടച്ചും , പേടിപ്പിച്ചും അകറ്റിനിർത്തിയും മനുഷ്യമനനസിനെ അവൻ കുറച്ചേ വരിഞ്ഞുകെട്ടി. ആദ്യം തമാശയായി കരുതിയ പലരും പിന്നെ അങ്ങോട്ട് വിശ്വസിക്കാൻ തുടങ്ങി. ഇവൻ ആള് ചില്ലറക്കാരനല്ലല്ലോ എന്ന്. അതിർത്തികളിൽ കടന്നു അതിർത്തികളിലേക്കു , കാടോ കടലോ വ്യത്യാസമില്ലാതെ അവന്റെ സഞ്ചാരപഥം വികസിപ്പിച്ചു കൊണ്ടേയിരുന്നു. രാജ്യങ്ങളും , പ്രവശ്യകളും  എല്ലാം അവന്റെ ശക്തിക്കു മുന്നിൽ നിയത്രണരേഖകളില്ലാതെ പകച്ചു നിന്നു

മനുഷ്യൻ മരണത്തിനു കീഴടങ്ങുന്നതു ദൈനം ദിനം കൂടി .. ഭൂമിയുടെ പല കോണുകളിലും കണ്ണുനീർ ഇറ്റിറ്റു വീണു . വേദനയുടെ പ്രകമ്പനം ലോകസാമ്രാജ്യത്തിന്റെ തലപ്പത്തും എത്തി.. ഓരോ ദിവസവും ഒളിമ്പിക്സിൽ മെഡൽ എണ്ണം കൂടുന്ന രാജ്യങ്ങൾ പോലെ മത്സരിച്ചു തുടങ്ങി. മരണ കണക്കെടുക്കാനും  , രോഗികളുടെ എണ്ണം തിട്ടപ്പെടുന്നത് കാണാനും എല്ലാരും ആകാംഷയോടെ കാത്തിരുന്നു..

ആരോഗ്യപ്രവർത്തകർ പതിവിനു വിപരീതമായി മുന്നണി പോരാളി കളായി. രാജ്യം കാക്കുന്ന പട്ടാളക്കാരെക്കാളും ധീരരായി അവർ പൊരുതി.. അവരുടെ അർപ്പണബോധവും , മനോ ധൈര്യവും , ക്ഷമയും ,പലരുടെയും ജീവൻ കാത്തു.


വീട്ടുതതടങ്കലിലായ മനുഷ്യൻ വീടിന്റെ ചുമരുകൾക്കുള്ളിൽ പുതിയലോകം തീർത്തു. എല്ലാത്തിനും ഒരു നിഷ്ഠ വന്ന പോലെ .. പുറത്തിറങ്ങണമെന്നുണ്ട് പക്ഷെ മനസ്സും ശരീരവും അവനെ വീട്ടിൽ തളച്ചിടാൻ പ്രാപ്തരാക്കി. അമ്പലവും , പള്ളിയുമെല്ലാം വീട്ടിലൊതുങ്ങി. സ്കൂളില്ലാത്തതു കൊണ്ട് കുട്ടികൾ പുതിയ പഠന രീതികളും കളികളും തുടങ്ങി .ചിലർ അറ്റുപോയ ബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാൻ സമയം കണ്ടെത്തി. ഈ സമയത്തു ആകാശം മണ്മറഞ്ഞവരുടെ ആത്മാക്കളെ കൂട്ടം കൂട്ടമായി സ്വീകരിച്ചു കൊണ്ടിരുന്നു. അന്തരീക്ഷത്തിലേക്ക് മനുഷ്യൻ പലവിധേന കടത്തിവിട്ടിരുന്ന വിഷവായുവിനു ആശ്വാസമായി. .. ആകാശം കൂടിതൽ തെളിഞ്ഞു..  ആദ്യദിനങ്ങളിൽ വിറങ്ങലിച്ച ഭൂമി മെല്ലെ ചിരിക്കാൻ തുടങ്ങി. അവളുടെ പഴയ സൗകുമാര്യതയിലേക്ക് നിറങ്ങൾ കൂടാൻ തുടങ്ങി. മനുഷ്യൻ കുറച്ചെങ്കിലും അവനെ കുറച്ചു ഓർക്കാൻ തുടങ്ങി. ഭൂമിയിലെ അനധികൃത വ്യവഹാരങ്ങളെല്ലാം ഒരു പരിധി വരെ കുറഞ്ഞു. മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ ഒരു പരമാണുവിനു വേണ്ടിവന്നു. ഈ രോഗത്തിൽ നിന്നും മുക്തിനേടുന്ന വരെ ആകാശവും ഭൂമിയും പുഞ്ചിരിക്കുകയാണ് ..മനുഷ്യനെ കുറച്ചു തിരിച്ചറിവുകൾ നൽകികൊണ്ട്.

ഗൃഹാതുരത്തിന്റെ നോവും പേറി വെറുതെ എന്തെങ്കിലും പറയാതെ മനുഷ്യൻ എന്തൊക്കെയോ ചെയ്തു തുടങ്ങിയത് പോലെ. ജോലിയും, സമ്പത്തും, ആരോഗ്യവും, ഉറ്റവരും പോയവരുണ്ടാകും , അവരുടെ ക്ഷമയും ,ത്യാഗവും , ലോകത്തിനു പുതിയ നാളുകൾ സമ്മാനിച്ചുകൊണ്ട് ഒരടുത്ത നൂറുവര്ഷമെങ്കിലും ആകാശത്തിനു ഭൂമിക്കുംസന്തോഷിക്കാമായിരിക്കും.

ശുഭപ്രതീക്ഷയോടെ ...

No comments: